കഴിഞ്ഞ മാര്‍ച്ചില്‍ 65 രൂപക്ക് ലഭിച്ചിരുന്ന ഡീസലാണ് ലോക്ഡൌണിന് ശേഷം 100 രൂപയിലെത്തിയിരിക്കുന്നത്. കൊവിഡ് മൂലം നിരത്തിലിറങ്ങാന്‍ സാധിക്കാതെയിരുന്ന പല ബസുകളും ഇപ്പോഴും കട്ടപ്പുറത്താണെന്നും 60 ശതമാനം ബസുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നുള്ളൂവെന്നും ബസ് ഉടമകള്‍ പറഞ്ഞു.